Total Pageviews

Wednesday 7 November 2012

ഓം നമ:ശിവായ :



സാങ്കേതിക കാരണങ്ങളാല്‍ ഒരു ഇടവേള ആവശ്യമായിരുന്നു. വീണ്ടും തുടങ്ങുന്നു.

പണ്ട് പണ്ട് എന്ന് പറഞ്ഞു  ബോര്‍ അടിപികുനില്ല. ഈ സംഭവം നടന്നത് ഏതാണ്ട് ഒരു 17 വര്ഷം മുന്‍പാണ്!. പഠിത്തം ഒക്കെ കഴിഞ്ഞു (സര്‍വ്വജ്ഞ പീഠം കേറാന്‍ കാത്തു നിക്കുന്നു എന്ന് മുത്തശ്ശിയുടെ ഭാഷ്യം)ഇനിയെന്ത് എന്ന് ആലോചിച് ഉണ്ട് ഉറങ്ങി കഴിയുന്ന സമയം. സാധാരണ ഡിസംബര്‍ മാസം ഒരു ആഘോഷമായിരുന്നു!.. മണ്ഡല കാലം, ക്രിസ്തുമസ്, ന്യൂ ഇയര്‍ ... അങ്ങനെ അങ്ങനെ..... കൂടാതെ കൂറ്റെന്‍ ന്ജേരി  ചന്ത, വെള്ളിമാടുകുന്നു അമ്രുതാനന്തമയി  മഠം വാര്‍ഷികം ..... തിരുവാതിര, ഇങ്ങനെ പോകുന്നു സംഭവബഹുലമായ ഡിസംബര്‍!!.... 
ചെമ്പോത്ത് പ്രമോദ്  ആണ് ആ ആശയം മുന്നോട്ട് വെച്ചത്. ഒരു ദിവസം ഉച്ചക്ക് ഇറങ്ങാം ലീല തിയേറ്റര്‍ ആയിരുന്നു ആദ്യ ലക്‌ഷ്യം മാറ്റിനീ  കഴിഞ്ഞു നേരെ എതിര്‍ ഭാഗത്ത് അമൃതാനന്ദമയി വാര്‍ഷികം. അവിടെ കുറച്ച തിരിഞ്ഞു കളിച് നേരെ കൂറ്റന്‍ചേരി ...... ഇതായിരുന്നു പ്ലാന്‍ ഓഫ് ഒപെരഷന്‍.  പ്രധാന ആകര്‍ഷണം കൂറ്റന്‍ ചേരി ചന്തയിലെ രാത്രി ഗാനമേള ആയിരുന്നു!. ഇരിങ്ങാടന്പള്ളി മുതല്‍ വെള്ളിമാടുകുന്ന് വരെ ഏതാണ്ട് 3 1/2 കിലോമീറ്റര്‍ ആഘോഷമായി നടന്നു നീങ്ങി!!.. കൊക്കിന്റെ പീടികയില്‍ നിന്ന് കടല മിട്ടായിയും "കയ്" ബാലന്‍ നായരുടെ കടയില്‍ നിന്നും വില്ല്സും വാങ്ങി വിലസി ആണ് പോക്ക് പോകുന്ന പോക്കില്‍ തന്നെ തിരിച്ചു വരുമ്പോള്‍ കാട്ടി കൂട്ടേണ്ട കുണ്ടാമിണ്ടികളെ പറ്റി  ഒരു ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു. പട്രോണി നഗര്‍ എത്തിയാല്‍ എല്ലാവരും കൂടി ഉറക്കെ കൂവണം!,   കുളക്കോഴി ഗോപാലന്‍ കുട്ടിയുടെ വീട്ടിലെ നെയിം ബോര്‍ഡ് എടുത്ത് പൂശാരി കുട്ടായിയുടെ വീടിന്റെ ഗേറ്റില്‍ തൂക്കണം !!... അങ്ങനെ അങ്ങനെ ഓരോ പദ്ധതികള്‍ ആസൂത്രണം ചെയ്തു ലീല തിയേറ്റര്‍ എത്തിയത് അറിഞ്ഞതെ ഇല്ല . തച്ചോളി വര്‍ഗീസ്‌ ചേകവര്‍ ആയിരുന്നു സിനിമ ... ഉണ്ണികുട്ടന്‍ ആയിരുന്നു സംഘത്തിന്റെ സെക്കന്റ്‌ ഓഫീസര്‍!!.... കക്ഷി ഒരു പുലി ആണ് കേട്ടോ..... (രണ്ടു കൂട്ടുകാരെയും കൂട്ടി ചാമുന്ടെശ്വരി ലോഡ്ജില്‍ മുറി എടുത്ത്  ഇരുന്നു രണ്ടു ദിവസം തുടര്‍ച്ചയായി വെള്ളം അടിക്കുകയും റിലീസ്  സിനിമ കാണാന്‍ കോഴിക്കോട്ടു ടിക്കറ്റ്‌ കിട്ടാതെ വന്നപ്പോള്‍ നേരെ വടകര വരെ പോയി റിലീസ് ദിവസം തന്നെ സിനിമ കാണുകയും ചെയുന്ന കക്ഷി ആണ്!!.) മാറ്റിനി കഴിഞ്ഞപ്പോള്‍ സമയം 5.30. പുറത്തിറങ്ങി ഓരോ ചായ കുടിക്കാം എന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ പയ്യമ്പള്ളി ആണ് അതിനെ എതിര്‍ത്തത്. "ഭജനക്ക് പോവുമ്പോ എന്തെര്ത്തിനാണ്ട  ഇമ്മളെ പെയിസ  കൊടുത്ത് ചായ കുടിക്കുന്നത്!!" - ഇങ്ങനെ ആയിരുന്നു ആക്രോശം.. പിന്നെ സമയം കളയാതെ നേരെ വെച്ച് പിടിച്ചു അമൃതാനന്ദ മയി മഠം ലക്ഷ്യമാക്കി .. പോകുന്ന വഴി വെള്ളിമാടുകുന്നു പോലീസ് സ്റ്റേഷന്‍ എത്തിയപ്പോള്‍ പിന്നില്‍ ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടം.. ഉടനെ നമ്പോലന്‍ പറഞ്ഞു ഇതാണ് പോലീസുകാരുടെ പീഠന  മുറി!!... പ്രതികളെ കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടി പോലീസുകാര്‍ നടത്തുന്ന വിദ്യകളെ പറ്റി  കുറച്ചൊക്കെ കേട്ടിടുണ്ടായിരുന്നു!.. "ഗരുഡന്‍ തൂക്കം", "കൊറ്റി നൃത്തം", "കസേര മടക്കി"  തുടങ്ങിയ വിദ്യകളെ പറ്റി  നമ്പോലന്‍ ഒരു സ്റ്റഡി  ക്ലാസ്സ്‌ തന്നെ തന്നു ...
മെയിന്‍ റോഡില്‍ നിന്നും സൈഡ് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ മുതല്‍ ശുഭ്ര വസ്ത്ര ധാരകാരായ "മാലഖന്മാരും, മാലഖികളും " നടന്നു നീങ്ങുന്നത് കണ്ടു തുടങ്ങിയിരുന്നു.. വഴിയുടെ ഇരു വശവും തിങ്ങി ഇറഞ്ഞ പാതയോര കച്ചവടക്കാരെയും "ക്കാരികളെയും" നോക്കിയും ചില മാലഖി കുട്ടികളെ ഇടം കണ്ണിട്ടു നോക്കിയും ബ്ര്‍ഹ്മസ്ഥാനം എത്തിയത് അറിഞ്ഞില്ല. ചെരിപ്പെല്ലാം അഴിച് ഒരു കല്ലിന്റെ ഇടയില്‍ ഭദ്രമായി നിക്ഷേപിച് ഞങ്ങള്‍ അകത്തേക്ക് കടന്നു. അപ്പൊള്‍  അതാ അവിടെ കാവി വേഷധാരികളായ രണ്ടു സ്വാമിമാര്‍!!  കയി കൂപ്പി സുസ്മേര വദനന്മാരായി........എല്ലാം അറിയുന്നവനെ പോല്ലേ അപ്പോളേക്കും ഉണ്ണികുട്ടന്‍ ചാടി ഞങ്ങളുടെ മുന്നില്‍ എത്തി കഴിഞ്ഞിരുന്നു!.

സ്വാമി : (കയി കൂപ്പികൊണ്ട് )  - ഓം നമ: ശിവായ:!!........
ഉണ്ണി :     (മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക്  ) - ജയ് ഹനുമാന്‍!........

സ്വാമിമാര്‍ ആകെ സ്തംഭിച്ചു നിന്നു !!...... നോക്കി നിന്ന ഒരു മാലഖന്‍ ഞങ്ങളുടെ നേരെ ആക്രോശിച്ചു പാഞ്ഞു വന്നു!... പിന്നെ ഒന്നും നോക്കിയില്ല.. തോമസ് കുട്ടിയെ മനസ്സില്‍ ധ്യാനിച് എല്ലാവരും കൂടെ ഒറ്റ ഓട്ടം.. ആ ഓട്ടം നിന്നത് ഏതാണ്ട് JDT  സ്കൂള്‍ എത്തിയിട്ടാണ്!....
പുറകെ ആരും ഓടി വരുന്നില്ല എന്ന് ഉറപ്പു വരുത്തി ഞങ്ങള്‍ നിന്നു .. കിതപ്പും കുഴചിലും മാറുനില്ല ..  അവരുടെ കയ്യില്‍ എങ്ങാനും കിട്ടിയാല്‍... ..... സത്നം  സിംഗിന്റെ ഗെതി ആയേനെ ഞങ്ങള്‍ക്കും!!.... നിന്ന പാടെ ഉണ്ണികുട്ടനെ ഇലക്ട്രിക്‌ പോസ്റ്റ്‌ ചേര്‍ത് നിര്‍ത്തി ഒറ്റ പൊട്ടിക്കല്‍ ആയിരുന്നു നമ്പോലന്‍!!....

നമ്പോലന്‍ : "ഡാഷിലെ ഡാഷ് മോനെ..... ഒരാളെയെങ്കിലും കിട്ടിയിരുനെന്ന്കില്‍ നമ്മള്‍ ആരും നടന്നു വീട്ടില്‍ പോകില്ലായിരുന്നു. നീ എന്താ ഞങ്ങളെ കൊല്ലാന്‍ കൊണ്ടുവന്നതാണോ"

ഉണ്ണി : ഞാന്‍ പ്പോ ന്ത ക്കാട്യേത്

നാമ്പോ: സ്വാമിമാര്‍ നമ്മളെ സ്വീകരിച്ചപ്പോ നീ എന്തിനാ കളി ആക്കിയത് ?
ഉണ്ണി : സ്വീകരിച്ചോ!! എപ്പോ!!.....

പിന്നെയും നമ്പോലന്‍ നാവില്‍ സരസ്വതി വിളയാടി തുടങ്ങി...

ഉണ്ണി നിസ്സങ്കതയോടെ പറഞ്ഞു.....

"അവര്‍ ഒരു സീരിയല്ന്റെ പേര് പറഞ്ഞു. ഞാന്‍ വേറെ ഒരു സീരിയല്ന്റെ പേര് പറഞ്ഞു!!... ആതില്‍ ഇപ്പൊ എന്താ തെറ്റ്!!......."

ആരും ഒന്നും മിണ്ടിയില്ല.. പരസ്പരം നോക്കി നിന്ന് ....... പിന്നീട് ഒരിക്കലും ബ്രഹമസ്ഥാന മഹോത്സവം ഞങ്ങളുടെ അജണ്ടയില്‍ ഇല്ലായിരുന്നു!!.....


Monday 13 February 2012

മണിയടി!!
പണ്ട് എന്ന് പറഞ്ഞാല്‍, ഞാന്‍  സ്കൂളില്‍ പഠിക്കുന്ന കാലത്ത്!! (സ്കൂളില്‍ പോയിരുന്ന കാലത്ത് എന്നും പറയാം) കാരണം പഠിച്ചോ ഇല്ലയോ എന്ന് ഇപ്പോഴും ഒരു തീരുമാനം ആയിട്ടില്ല!!. മെഡിക്കല്‍ കോളേജ് ക്യാമ്പസ്‌ ഗവണ്മെന്റ് ഹൈസ്കൂള്‍ ആയിരുന്നു ഞാന്‍ അക്ഷര ലോകത്ത് പിച്ച വെച്ച സരസ്വതീ ക്ഷേത്രം. വീട്ടില്‍ നിന്നും കഷിട്ച്
15 മിനിറ്റ് നടന്നാല്‍ സ്കൂളില്‍ എത്താം. എന്നാല്‍ ഞങ്ങള്‍ 4 പേരും മിക്കവാറും സ്കൂളില്‍ എത്താന്‍ 25 മിനിട്ടും, തിരിച്ച വീട്ടിലേക്ക് ഏതാണ്ട് 7  മിനിട്ടുമേ എടുക്കു!! വൈകുന്നേരം സ്കൂള്‍ വിടുന്ന ബെല്‍ അടിക്കുമ്പോഴേക്കും കൃത്യമായി പറഞ്ഞാല്‍ ദേശീയ ഗാനത്തിന്റെ അവസാനത്തെ ജയ ഹേ....... ആകുമ്പോഴേക്കും, ഒരു കാല്‍ വരാന്തയില്‍ എത്തി നില്കുനുണ്ടാവും!!.. പിന്നെ ഒരു ഓട്ടമാണ്!! വീട്ടില്‍ എത്തി നേരെ കുളത്തിലേക്ക്. കാലും മുഖവും കഴുകി അടുക്കളയില്‍ എത്തിയാല്‍, ആനക്ക് കൊടുക്കാന്‍ പാകത്തിന് 4  ഉരുള ചോറ് കുഴച്ചു വെച്ച് കാണും. അതിന്റെ കൂട്ട് ഞാന്‍  പലരോടും പറഞ്ഞപ്പോള്‍, അധികം ആളുകളും നെറ്റി ചുളിച്ചു!!. എന്നാല്‍ ഇപ്പോഴും ആ കൂട്ടിന്റെ രുചി എന്റെ നാവില്‍ ഉണ്ട്. ഇടക്ക് വൈകുന്നേരങ്ങളില്‍ ഓഫീസ് വിട്ടു വീട്ടില്‍ ചെന്നാല്‍ ഞാന്‍ അത് പരീക്ഷിക്കുക പതിവാണ്. ചോറും, വെളിച്ചെണ്ണയും, ദോശ പൊടിയും പപ്പടം കൂടി കുഴച് ഒരു വലിയ ഉരുള!!!... അത് കഴിഞ്ഞാല്‍ ഒന്നുകില്‍ പാറപ്പുറം മൈതാനിയില്‍ ഫുട്ബോള്‍ കാണാന്‍ അല്ലെങ്കില്‍ ഞങ്ങളുടെ സ്വന്തം കരിമ്പയില്‍ താഴം ഓവല്‍ ഗ്രൗണ്ടില്‍ കുത്തി മറിയാന്‍!!.. ഇതാണു ദിനചര്യ. ഏതാണ്ട് 7 മണിയോടെ ചിറ്റയുടെ ശബ്ദം പോങ്ങിയാലെ ഞങ്ങള്‍ വീടണയു!!.
ഇപ്പൊ പറയാന്‍ വന്നത്  ഇതൊന്നും അല്ല...
ഇങ്ങനെ ദിവസങ്ങള്‍ മാസങ്ങളായി.. ആയിടക്കാണ്‌ പീയൂണ്‍ ശ്രീധരേട്ടന്‍ മകളുടെ പ്രസവം പ്രമാണിച്
4 ദിവസം ലീവിന് പോയത്, ബെല്ല് തൂക്കിയിരുന്നത് ഞങ്ങളുടെ ക്ലാസ്സിന്റെ നേരെ മുന്നില്‍ ആയതിനാല്‍, വൈകുന്നേരത്തെ അവസാന ബെല്‍ അടിക്കാന്‍, ക്ലാസ്സിലെ ടീച്ചറെ ചട്ടം കെട്ടി. എന്ന് വെച്ചാല്‍, ബെല്ലടിക്കാന്‍ സമയമായാല്‍, ടീച്ചര്‍ ഏതെങ്കിലും കുട്ടിയെ വിട്ടു ബെല്ലടിപ്പികണം. മിക്കവാറും ഈ ജോലി കിട്ടിയിരുന്നത് അവസാനത്തെ ബെഞ്ചില്‍ ഇരിക്കുന്ന സുജിത്തിന് ആയിരുന്നു. ഒരു ദിവസം എങ്കിലും  ബെല്‍ അടിക്കണം എന്ന് എന്റെ പിഞ്ചു മനസ്സില്‍ ആഗ്രഹം ഉദിച്ചു,  ഞങ്ങള്‍ ഒരേ വീടുകാര്‍ ആയതിനാലും, അവന്‍ എന്റെ ചിറ്റയുടെ മകന്‍ ആയതിനാലും, അടുത്ത പ്രാവശ്യം പാറപ്പുറത് ഫുട്ബോള്‍ കാണാന്‍ പോകുമ്പോള്‍ അവനു കോല്‍ ഐസ് വാങ്ങി കൊടുക്കാം എന്ന് സമ്മതിച്ചതിനാലും, ഒരു ദിവസത്തെ മണിയടി എനിക്ക് വിട്ടു തരാന്‍ അവന്‍ സമ്മതിച്ചു. 7 ആമത്തെ പീരീഡ്‌ തൊട്ടു എനിക്ക് ആവേശം അടക്കാന്‍ കഴിഞ്ഞില്ല. പീരീഡ്‌ കഴിഞ്ഞു ബെല്‍ അടിച്ചതും, ഞാന്‍ ബാഗ്‌ എടുത്ത് ഓടി വന്നു സുജിത്തിന്റെ അടുത്ത് ഇരുന്നു. ടീച്ചര്‍ ക്ലാസ്സില്‍ എത്തി. ക്ലാസ്സ്‌ തുടങ്ങി. അവടെ എന്തൊകെയോ നടക്കുന്നു. ഞാന്‍ ഒന്നും സ്രെധിച്ചില്ല!!. മനസ്സ് മുഴുവന്‍ ബെല്ലടി മാത്രം.. അങ്ങനെ ദിവാ സ്വപ്നം കണ്ടു ഇരുന്നപോള്‍ പെട്ടന്ന്. ടീച്ചര്‍ കായി പൊക്കി വിഷ്ണു... എന്ന് വിളിച്ചു ഞാന്‍ വൈകി പോവരുത് എന്നോര്‍ത്ത് എണീറ്റ്‌ ഒറ്റ ഓട്ടം!!. കോള് വലിച്ചൂരി തുരുതുരാ ബെല്‍ അടിച്ചു തുടങ്ങി!!... ഹെഡ് മാസ്റ്റര്‍ അടക്കം എല്ലാവരും ഓടി കൂടി.. ഞാന്‍ പകച്ചു നിന്ന് ചുറ്റിനും നോക്കി. അപ്പോഴാണ്‌ ശാന്ത ടീച്ചര്‍ ചോദികുന്നത് "എന്താ മോനെ നിനക്ക് പറ്റിയത്? സമയം 3 . 35  അല്ലെ ആയുള്ളൂ!!" ഞാന്‍ ഉടനെ പറഞ്ഞു : ടീച്ചര്‍ പറഞ്ഞിട്ടാ!!!..... പൊതുവേ ശാന്ത സ്വഭാവിയായിരുന്ന രമ ടീച്ചര്‍ ഉറഞ്ഞു തുള്ളി എന്റെ നേരെ പാഞ്ഞടുത്തു. "അവന്‍ ക്ലാസ്സില്‍ ഇരുന്നു സ്വപ്നം കാണുകയായിരുന്നു" വായേം പൊളിച്ച മേലോട്ട് നോക്കി ഇരിക്കുന്നത് കണ്ടപ്പോ അവനോട് ഒരു ചോദ്യം ചോദിച്ചു. അനക്കം ഇല്ല. അപ്പൊ ഉറക്കെ അവന്റെ പേര് വിളിച്ചതാ...  അതാ ചെക്കന്‍ ഓടി ചെന്ന് ബെല്ലടിക്കുന്നു.!!!!.....  ഞാന്‍ ആകെ ഇളിഭ്യനായി.... 3 .55  ആവാതെ ഗേറ്റ് തുറക്കാന്‍ പാടില്ല എന്നാ നിയമ ഉണ്ടായിരുന്നത് കൊണ്ട് ഭാഗ്യത്തിന് ആരും ഇറങ്ങി ഓടിയില്ല!!!.....
പതിവിനു വിപരീതമായി അന്ന് വൈകുന്നേരം വീട്ടില്‍ എത്താന്‍
25 മിനിറ്റ് എടുത്തു കാരണം ഞാന്‍ വീട്ടില്‍ എത്തുമ്പോഴേക്കും മുമ്പേ പാഞ്ഞു പോയ എന്റെ ചേട്ടന്മാര്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഭവം വീട്ടില്‍ എത്തിക്കുകയും, അവന്‍ ഇങ്ങോട്ട് വരട്ടെ; ശെരി ആക്കി കൊടുക്കാം എന്ന് പറഞ്ഞു വള്ളി ചൂരലുമായി ചിറ്റ കാത്തു കില്ക്കുന്നും ഉണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു!!!......