Total Pageviews

Wednesday 7 November 2012

ഓം നമ:ശിവായ :



സാങ്കേതിക കാരണങ്ങളാല്‍ ഒരു ഇടവേള ആവശ്യമായിരുന്നു. വീണ്ടും തുടങ്ങുന്നു.

പണ്ട് പണ്ട് എന്ന് പറഞ്ഞു  ബോര്‍ അടിപികുനില്ല. ഈ സംഭവം നടന്നത് ഏതാണ്ട് ഒരു 17 വര്ഷം മുന്‍പാണ്!. പഠിത്തം ഒക്കെ കഴിഞ്ഞു (സര്‍വ്വജ്ഞ പീഠം കേറാന്‍ കാത്തു നിക്കുന്നു എന്ന് മുത്തശ്ശിയുടെ ഭാഷ്യം)ഇനിയെന്ത് എന്ന് ആലോചിച് ഉണ്ട് ഉറങ്ങി കഴിയുന്ന സമയം. സാധാരണ ഡിസംബര്‍ മാസം ഒരു ആഘോഷമായിരുന്നു!.. മണ്ഡല കാലം, ക്രിസ്തുമസ്, ന്യൂ ഇയര്‍ ... അങ്ങനെ അങ്ങനെ..... കൂടാതെ കൂറ്റെന്‍ ന്ജേരി  ചന്ത, വെള്ളിമാടുകുന്നു അമ്രുതാനന്തമയി  മഠം വാര്‍ഷികം ..... തിരുവാതിര, ഇങ്ങനെ പോകുന്നു സംഭവബഹുലമായ ഡിസംബര്‍!!.... 
ചെമ്പോത്ത് പ്രമോദ്  ആണ് ആ ആശയം മുന്നോട്ട് വെച്ചത്. ഒരു ദിവസം ഉച്ചക്ക് ഇറങ്ങാം ലീല തിയേറ്റര്‍ ആയിരുന്നു ആദ്യ ലക്‌ഷ്യം മാറ്റിനീ  കഴിഞ്ഞു നേരെ എതിര്‍ ഭാഗത്ത് അമൃതാനന്ദമയി വാര്‍ഷികം. അവിടെ കുറച്ച തിരിഞ്ഞു കളിച് നേരെ കൂറ്റന്‍ചേരി ...... ഇതായിരുന്നു പ്ലാന്‍ ഓഫ് ഒപെരഷന്‍.  പ്രധാന ആകര്‍ഷണം കൂറ്റന്‍ ചേരി ചന്തയിലെ രാത്രി ഗാനമേള ആയിരുന്നു!. ഇരിങ്ങാടന്പള്ളി മുതല്‍ വെള്ളിമാടുകുന്ന് വരെ ഏതാണ്ട് 3 1/2 കിലോമീറ്റര്‍ ആഘോഷമായി നടന്നു നീങ്ങി!!.. കൊക്കിന്റെ പീടികയില്‍ നിന്ന് കടല മിട്ടായിയും "കയ്" ബാലന്‍ നായരുടെ കടയില്‍ നിന്നും വില്ല്സും വാങ്ങി വിലസി ആണ് പോക്ക് പോകുന്ന പോക്കില്‍ തന്നെ തിരിച്ചു വരുമ്പോള്‍ കാട്ടി കൂട്ടേണ്ട കുണ്ടാമിണ്ടികളെ പറ്റി  ഒരു ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു. പട്രോണി നഗര്‍ എത്തിയാല്‍ എല്ലാവരും കൂടി ഉറക്കെ കൂവണം!,   കുളക്കോഴി ഗോപാലന്‍ കുട്ടിയുടെ വീട്ടിലെ നെയിം ബോര്‍ഡ് എടുത്ത് പൂശാരി കുട്ടായിയുടെ വീടിന്റെ ഗേറ്റില്‍ തൂക്കണം !!... അങ്ങനെ അങ്ങനെ ഓരോ പദ്ധതികള്‍ ആസൂത്രണം ചെയ്തു ലീല തിയേറ്റര്‍ എത്തിയത് അറിഞ്ഞതെ ഇല്ല . തച്ചോളി വര്‍ഗീസ്‌ ചേകവര്‍ ആയിരുന്നു സിനിമ ... ഉണ്ണികുട്ടന്‍ ആയിരുന്നു സംഘത്തിന്റെ സെക്കന്റ്‌ ഓഫീസര്‍!!.... കക്ഷി ഒരു പുലി ആണ് കേട്ടോ..... (രണ്ടു കൂട്ടുകാരെയും കൂട്ടി ചാമുന്ടെശ്വരി ലോഡ്ജില്‍ മുറി എടുത്ത്  ഇരുന്നു രണ്ടു ദിവസം തുടര്‍ച്ചയായി വെള്ളം അടിക്കുകയും റിലീസ്  സിനിമ കാണാന്‍ കോഴിക്കോട്ടു ടിക്കറ്റ്‌ കിട്ടാതെ വന്നപ്പോള്‍ നേരെ വടകര വരെ പോയി റിലീസ് ദിവസം തന്നെ സിനിമ കാണുകയും ചെയുന്ന കക്ഷി ആണ്!!.) മാറ്റിനി കഴിഞ്ഞപ്പോള്‍ സമയം 5.30. പുറത്തിറങ്ങി ഓരോ ചായ കുടിക്കാം എന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ പയ്യമ്പള്ളി ആണ് അതിനെ എതിര്‍ത്തത്. "ഭജനക്ക് പോവുമ്പോ എന്തെര്ത്തിനാണ്ട  ഇമ്മളെ പെയിസ  കൊടുത്ത് ചായ കുടിക്കുന്നത്!!" - ഇങ്ങനെ ആയിരുന്നു ആക്രോശം.. പിന്നെ സമയം കളയാതെ നേരെ വെച്ച് പിടിച്ചു അമൃതാനന്ദ മയി മഠം ലക്ഷ്യമാക്കി .. പോകുന്ന വഴി വെള്ളിമാടുകുന്നു പോലീസ് സ്റ്റേഷന്‍ എത്തിയപ്പോള്‍ പിന്നില്‍ ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടം.. ഉടനെ നമ്പോലന്‍ പറഞ്ഞു ഇതാണ് പോലീസുകാരുടെ പീഠന  മുറി!!... പ്രതികളെ കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടി പോലീസുകാര്‍ നടത്തുന്ന വിദ്യകളെ പറ്റി  കുറച്ചൊക്കെ കേട്ടിടുണ്ടായിരുന്നു!.. "ഗരുഡന്‍ തൂക്കം", "കൊറ്റി നൃത്തം", "കസേര മടക്കി"  തുടങ്ങിയ വിദ്യകളെ പറ്റി  നമ്പോലന്‍ ഒരു സ്റ്റഡി  ക്ലാസ്സ്‌ തന്നെ തന്നു ...
മെയിന്‍ റോഡില്‍ നിന്നും സൈഡ് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ മുതല്‍ ശുഭ്ര വസ്ത്ര ധാരകാരായ "മാലഖന്മാരും, മാലഖികളും " നടന്നു നീങ്ങുന്നത് കണ്ടു തുടങ്ങിയിരുന്നു.. വഴിയുടെ ഇരു വശവും തിങ്ങി ഇറഞ്ഞ പാതയോര കച്ചവടക്കാരെയും "ക്കാരികളെയും" നോക്കിയും ചില മാലഖി കുട്ടികളെ ഇടം കണ്ണിട്ടു നോക്കിയും ബ്ര്‍ഹ്മസ്ഥാനം എത്തിയത് അറിഞ്ഞില്ല. ചെരിപ്പെല്ലാം അഴിച് ഒരു കല്ലിന്റെ ഇടയില്‍ ഭദ്രമായി നിക്ഷേപിച് ഞങ്ങള്‍ അകത്തേക്ക് കടന്നു. അപ്പൊള്‍  അതാ അവിടെ കാവി വേഷധാരികളായ രണ്ടു സ്വാമിമാര്‍!!  കയി കൂപ്പി സുസ്മേര വദനന്മാരായി........എല്ലാം അറിയുന്നവനെ പോല്ലേ അപ്പോളേക്കും ഉണ്ണികുട്ടന്‍ ചാടി ഞങ്ങളുടെ മുന്നില്‍ എത്തി കഴിഞ്ഞിരുന്നു!.

സ്വാമി : (കയി കൂപ്പികൊണ്ട് )  - ഓം നമ: ശിവായ:!!........
ഉണ്ണി :     (മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക്  ) - ജയ് ഹനുമാന്‍!........

സ്വാമിമാര്‍ ആകെ സ്തംഭിച്ചു നിന്നു !!...... നോക്കി നിന്ന ഒരു മാലഖന്‍ ഞങ്ങളുടെ നേരെ ആക്രോശിച്ചു പാഞ്ഞു വന്നു!... പിന്നെ ഒന്നും നോക്കിയില്ല.. തോമസ് കുട്ടിയെ മനസ്സില്‍ ധ്യാനിച് എല്ലാവരും കൂടെ ഒറ്റ ഓട്ടം.. ആ ഓട്ടം നിന്നത് ഏതാണ്ട് JDT  സ്കൂള്‍ എത്തിയിട്ടാണ്!....
പുറകെ ആരും ഓടി വരുന്നില്ല എന്ന് ഉറപ്പു വരുത്തി ഞങ്ങള്‍ നിന്നു .. കിതപ്പും കുഴചിലും മാറുനില്ല ..  അവരുടെ കയ്യില്‍ എങ്ങാനും കിട്ടിയാല്‍... ..... സത്നം  സിംഗിന്റെ ഗെതി ആയേനെ ഞങ്ങള്‍ക്കും!!.... നിന്ന പാടെ ഉണ്ണികുട്ടനെ ഇലക്ട്രിക്‌ പോസ്റ്റ്‌ ചേര്‍ത് നിര്‍ത്തി ഒറ്റ പൊട്ടിക്കല്‍ ആയിരുന്നു നമ്പോലന്‍!!....

നമ്പോലന്‍ : "ഡാഷിലെ ഡാഷ് മോനെ..... ഒരാളെയെങ്കിലും കിട്ടിയിരുനെന്ന്കില്‍ നമ്മള്‍ ആരും നടന്നു വീട്ടില്‍ പോകില്ലായിരുന്നു. നീ എന്താ ഞങ്ങളെ കൊല്ലാന്‍ കൊണ്ടുവന്നതാണോ"

ഉണ്ണി : ഞാന്‍ പ്പോ ന്ത ക്കാട്യേത്

നാമ്പോ: സ്വാമിമാര്‍ നമ്മളെ സ്വീകരിച്ചപ്പോ നീ എന്തിനാ കളി ആക്കിയത് ?
ഉണ്ണി : സ്വീകരിച്ചോ!! എപ്പോ!!.....

പിന്നെയും നമ്പോലന്‍ നാവില്‍ സരസ്വതി വിളയാടി തുടങ്ങി...

ഉണ്ണി നിസ്സങ്കതയോടെ പറഞ്ഞു.....

"അവര്‍ ഒരു സീരിയല്ന്റെ പേര് പറഞ്ഞു. ഞാന്‍ വേറെ ഒരു സീരിയല്ന്റെ പേര് പറഞ്ഞു!!... ആതില്‍ ഇപ്പൊ എന്താ തെറ്റ്!!......."

ആരും ഒന്നും മിണ്ടിയില്ല.. പരസ്പരം നോക്കി നിന്ന് ....... പിന്നീട് ഒരിക്കലും ബ്രഹമസ്ഥാന മഹോത്സവം ഞങ്ങളുടെ അജണ്ടയില്‍ ഇല്ലായിരുന്നു!!.....


5 comments:

  1. ഹ ഹ നല്ല നര്‍മ്മം.
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണേ...
    ഭാവുകങ്ങള്‍....!

    ReplyDelete
  2. Serials okke adikam kandam itha kuzhappam...nannayirikkunnu Dasante lokathile thamasakal..KD paranjathu pole aksharathettukal nokkanee..(editore veekunno?..;))

    ReplyDelete
  3. കണ്ട സീരിയലിന്റെ പേരെല്ലാം പഠിച്ച് വച്ചിട്ടുണ്ടല്ലേ...?
    നന്നായി വി.ഡി.കെ.
    നർമ്മം നന്നായി വഴങ്ങുന്നു.....
    ഇടവേളകളില്ലാതെ എഴുതൂ.....

    ReplyDelete